കൊച്ചി: കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുക്കാൻ വൈകുന്നത് കപ്പൽക്കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനടക്കം തടസ്സമാകും. കപ്പൽ മുങ്ങിയിട്ട് നാലുദിവസം പിന്നിട്ടിട്ടും ഇതുവരെ കേസ് രജിസ്റ്റർചെയ്തിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. കടലിൽ ഒായിൽ പടർന്നതും തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞതുമടക്കമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം തേടിയത്. രണ്ടുദിവസത്തിനുള്ളിൽ എജി റിപ്പോർട്ട് നൽകും.
കപ്പൽക്കമ്പനി, കപ്പലിന്റെ ക്യാപ്റ്റൻ തുടങ്ങിയവരുടെപേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താലേ, കടലിൽ എണ്ണ പടർന്നതിലൂടെ മത്സ്യബന്ധനം തടസ്സപ്പെട്ടതിലടക്കം നഷ്ടപരിഹാരത്തിനായി നിശ്ചിതതുക കെട്ടിവെക്കാൻ കപ്പൽക്കമ്പനിയോട് നിർദേശിക്കാനാകൂ. ജനീവ ആസ്ഥാനമായുള്ള എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യും മൗനം തുടരുകയാണ്.
ഇന്ത്യയുടെ 200 നോട്ടിക്കൽ മൈലിനുള്ളിലായതിനാൽ കോസ്റ്റൽ പോലീസിനും കപ്പലിൽനിന്നുള്ള കണ്ടെയ്‌നറുകളടക്കം കേരള തീരത്തടിഞ്ഞതിനാൽ കേരള പോലീസിനും കേസെടുക്കാനാകുമെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മാരിടൈം നിയമത്തിൽ വിദഗ്‌ധനുമായ സീനിയർ അഭിഭാഷകൻ വി.ജെ. മാത്യു പറഞ്ഞു. നഷ്ടപരിഹാരത്തിന് അപകടത്തിന്റെ കാരണമെന്താണ് എന്നതിലടക്കം അന്വേഷണം വേണം. കണ്ടെയ്‌നറുകൾ കയറ്റുമ്പോൾ കപ്പലിന്റെ അവസ്ഥ എന്തായിരുന്നു എന്നതും അന്വേഷിക്കണം.
വാൾവ് തകരാറുകാരണം കപ്പലിന്റെ ഭാരസന്തുലനം തെറ്റി
കൊച്ചി: എംഎൽസി എൽസ ചരക്കുകപ്പൽ മറിഞ്ഞത് ഭാരസന്തുലം തെറ്റിയതിനെത്തുടർന്നാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ പ്രാഥമികനിഗമനം. കപ്പലിൽ ഭാരസന്തുലനത്തിനായി നിറയ്ക്കുന്ന വെള്ളം കപ്പൽ ചെരിയുമ്പോൾ വാൽവുകളിലൂടെ നീങ്ങി സമനിലകൈവരിക്കാൻ സഹായിക്കേണ്ടതായിരുന്നു. വാൽവ് തകരാറായി. ഇതിൽ മാനുഷികപ്പിഴവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ് ഡയറക്ടർ ശ്യാം ജഗന്നാഥൻ, ചീഫ് സർവേയർ അജിത് സുകുമാരൻ, നോട്ടിക്കൽ അഡ്വൈസർ ക്യാപ്റ്റൻ അബ്ദുൾ കലാം ആസാദ്, മർക്കന്റൈൽ മറൈൻ വകുപ്പ് പ്രിൻസിപ്പൽ ഒാഫീസർ സെന്തിൽകുമാർ ജയരാമൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ലൈബീരിയൻ ഫ്ലാഗുള്ള 184 മീറ്റർ നീളമുള്ള കപ്പൽ 1997-ൽ ജർമനിയിലാണ് നിർമിച്ചത്. ഉൾക്കടലിൽ ഏതാണ്ട് 50 മീറ്റർ താഴ്ചയിലാണ് മുങ്ങിയ കപ്പലുള്ളത്. രണ്ടു ടഗ്ഗുകൾ സ്ഥലത്തെത്തി മാപ്പിങ്ങും സ്കാനിങ്ങും നടത്തുന്നുണ്ട്. രണ്ടു ടഗ്ഗുകൾകൂടി ഇതിൽ പങ്കുചേരും. കപ്പലിന്റെ കാലപ്പഴക്കവുമായി അപകടത്തിന് ബന്ധമില്ല.
തീരത്തടിഞ്ഞത് 50 കണ്ടെയ്നറുകൾ
മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകളാണ്. ഇതിൽ 50 കണ്ടെയ്നറുകളാണ് ബുധനാഴ്ച ഉച്ചവരെ കേരളതീരത്തെ ഏഴിടങ്ങളിൽ ഒഴുകിയെത്തിയത്.
ഇവയിൽ പലതും ഒഴിഞ്ഞനിലയിലാണ്. അപകടകരമായ വസ്തുക്കളുള്ള 13 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണ്. ഒന്നിൽ റബ്ബർ ലായിനിയും. ഇൗ 13 എണ്ണത്തിൽ അഞ്ചെണ്ണം കടലിൽ വീണിട്ടുണ്ടെങ്കിലും തീരത്തടിഞ്ഞിട്ടില്ല. കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ അപകടസാധ്യതയുണ്ട്. കടൽജീവികളുടെ ആവാസവ്യവസ്ഥയ്ക്കും ഇത് പ്രശ്നമാണ്.
മീൻ കഴിച്ചോളൂ, ആശങ്കവേണ്ട -മന്ത്രി
തിരുവനന്തപുരം: കടൽമത്സ്യം കഴിക്കുന്നതിൽ ഒരാശങ്കയും വേണ്ടെന്ന് സർക്കാർ. കപ്പൽ മുങ്ങിയതിനെത്തുടർന്ന് കണ്ടെയ്‌നറുകളിലെ വിഷാംശമുള്ള മാലിന്യമാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല.
അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ലെന്ന് പലതലത്തിലുള്ള ചർച്ചയിൽ ഉറപ്പുലഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഭീതി ഒഴിവാക്കാൻ ‘ഈ മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാനും സർക്കാർ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം പരിശോധിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
കപ്പൽക്കമ്പനി, കപ്പലിന്റെ ക്യാപ്റ്റൻ തുടങ്ങിയവരുടെപേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താലേ, കടലിൽ എണ്ണ പടർന്നതിലൂടെ മത്സ്യബന്ധനം തടസ്സപ്പെട്ടതിലടക്കം നഷ്ടപരിഹാരത്തിനായി നിശ്ചിതതുക കെട്ടിവെക്കാൻ കപ്പൽക്കമ്പനിയോട് നിർദേശിക്കാനാകൂ. ജനീവ ആസ്ഥാനമായുള്ള എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)യും മൗനം തുടരുകയാണ്.
ഇന്ത്യയുടെ 200 നോട്ടിക്കൽ മൈലിനുള്ളിലായതിനാൽ കോസ്റ്റൽ പോലീസിനും കപ്പലിൽനിന്നുള്ള കണ്ടെയ്‌നറുകളടക്കം കേരള തീരത്തടിഞ്ഞതിനാൽ കേരള പോലീസിനും കേസെടുക്കാനാകുമെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മാരിടൈം നിയമത്തിൽ വിദഗ്‌ധനുമായ സീനിയർ അഭിഭാഷകൻ വി.ജെ. മാത്യു പറഞ്ഞു. നഷ്ടപരിഹാരത്തിന് അപകടത്തിന്റെ കാരണമെന്താണ് എന്നതിലടക്കം അന്വേഷണം വേണം. കണ്ടെയ്‌നറുകൾ കയറ്റുമ്പോൾ കപ്പലിന്റെ അവസ്ഥ എന്തായിരുന്നു എന്നതും അന്വേഷിക്കണം.
വാൾവ് തകരാറുകാരണം കപ്പലിന്റെ ഭാരസന്തുലനം തെറ്റി
കൊച്ചി: എംഎൽസി എൽസ ചരക്കുകപ്പൽ മറിഞ്ഞത് ഭാരസന്തുലം തെറ്റിയതിനെത്തുടർന്നാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ പ്രാഥമികനിഗമനം. കപ്പലിൽ ഭാരസന്തുലനത്തിനായി നിറയ്ക്കുന്ന വെള്ളം കപ്പൽ ചെരിയുമ്പോൾ വാൽവുകളിലൂടെ നീങ്ങി സമനിലകൈവരിക്കാൻ സഹായിക്കേണ്ടതായിരുന്നു. വാൽവ് തകരാറായി. ഇതിൽ മാനുഷികപ്പിഴവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ് ഡയറക്ടർ ശ്യാം ജഗന്നാഥൻ, ചീഫ് സർവേയർ അജിത് സുകുമാരൻ, നോട്ടിക്കൽ അഡ്വൈസർ ക്യാപ്റ്റൻ അബ്ദുൾ കലാം ആസാദ്, മർക്കന്റൈൽ മറൈൻ വകുപ്പ് പ്രിൻസിപ്പൽ ഒാഫീസർ സെന്തിൽകുമാർ ജയരാമൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ലൈബീരിയൻ ഫ്ലാഗുള്ള 184 മീറ്റർ നീളമുള്ള കപ്പൽ 1997-ൽ ജർമനിയിലാണ് നിർമിച്ചത്. ഉൾക്കടലിൽ ഏതാണ്ട് 50 മീറ്റർ താഴ്ചയിലാണ് മുങ്ങിയ കപ്പലുള്ളത്. രണ്ടു ടഗ്ഗുകൾ സ്ഥലത്തെത്തി മാപ്പിങ്ങും സ്കാനിങ്ങും നടത്തുന്നുണ്ട്. രണ്ടു ടഗ്ഗുകൾകൂടി ഇതിൽ പങ്കുചേരും. കപ്പലിന്റെ കാലപ്പഴക്കവുമായി അപകടത്തിന് ബന്ധമില്ല.
തീരത്തടിഞ്ഞത് 50 കണ്ടെയ്നറുകൾ
മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകളാണ്. ഇതിൽ 50 കണ്ടെയ്നറുകളാണ് ബുധനാഴ്ച ഉച്ചവരെ കേരളതീരത്തെ ഏഴിടങ്ങളിൽ ഒഴുകിയെത്തിയത്.
ഇവയിൽ പലതും ഒഴിഞ്ഞനിലയിലാണ്. അപകടകരമായ വസ്തുക്കളുള്ള 13 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 12 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണ്. ഒന്നിൽ റബ്ബർ ലായിനിയും. ഇൗ 13 എണ്ണത്തിൽ അഞ്ചെണ്ണം കടലിൽ വീണിട്ടുണ്ടെങ്കിലും തീരത്തടിഞ്ഞിട്ടില്ല. കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിക്കുമ്പോൾ അപകടസാധ്യതയുണ്ട്. കടൽജീവികളുടെ ആവാസവ്യവസ്ഥയ്ക്കും ഇത് പ്രശ്നമാണ്.
മീൻ കഴിച്ചോളൂ, ആശങ്കവേണ്ട -മന്ത്രി
തിരുവനന്തപുരം: കടൽമത്സ്യം കഴിക്കുന്നതിൽ ഒരാശങ്കയും വേണ്ടെന്ന് സർക്കാർ. കപ്പൽ മുങ്ങിയതിനെത്തുടർന്ന് കണ്ടെയ്‌നറുകളിലെ വിഷാംശമുള്ള മാലിന്യമാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല.
അപകടകരമായ സാഹചര്യം ഇപ്പോൾ ഒരിടത്തുമില്ലെന്ന് പലതലത്തിലുള്ള ചർച്ചയിൽ ഉറപ്പുലഭിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളും വിദഗ്ധരും പങ്കെടുത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഭീതി ഒഴിവാക്കാൻ ‘ഈ മത്സ്യം’ കഴിക്കാം എന്ന പ്രചാരണം തുടങ്ങാനും സർക്കാർ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം പരിശോധിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.