കണ്ണൂർ: 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അച്ഛൻ. കണ്ണൂർ കുറ്റ്യാട്ടൂരിലെ മുഹമ്മദലിയാണ് രമേശ് ചെന്നിത്തലക്ക് കത്ത് നൽകിയത്. 19കാരിയായ ഹസ്റത്ത് കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മുഹമ്മദാലി പറയുന്നു.
കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞിറങ്ങിയ ആ 19കാരിക്ക് എന്ത് സംഭവിച്ചു. കേസ് അന്വേഷിച്ച മയ്യിൽ പൊലീസിനോ ഹസ്റത്തിന്‍റെ വീട്ടുകാർക്കോ ഉത്തരമില്ല. ആ ഉത്തരം തേടിയാണ് ഹസ്റത്തിന്‍റെ അച്ഛൻ വീണ്ടും പൊലീസിന്‍റേയും ആഭ്യന്തര മന്ത്രിയുടേയും മുന്നിലേക്ക് എത്തുന്നത്.