തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി. കല ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെ എതിരായി ചിലർ ഉന്നയിച്ചത്.