റോഡുകളിലെ കുഴികൾ വെറും അഞ്ച് മിനിറ്റിൽ വേഗത്തിൽ അടക്കും: അത്യാധുനിക സാങ്കേതികവിദ്യയുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ്


പരവൂർ: റോഡുകളിലെ കുഴികൾ വെറും അഞ്ച് മിനിറ്റിൽ വേഗത്തിൽ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള അത്യാധുനിക ഓട്ടമാറ്റിക് സാങ്കേതികവിദ്യയുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് രംഗത്ത്.പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്പ്രേ, ഇൻജക്ഷൻ, പാച്ചിംഗ് എന്ന ഒറ്റ മെഷീനാണ് പൊതുമരാമത്ത് വകുപ്പ് ഇതിനായി വിന്യസിച്ചിരിക്കുന്നത്.

സെൻട്രൽ ഡൽഹിയിൽ കഴിഞ്ഞദിവസം ഈ പുതിയ മെഷീന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയകരമായി ആരംഭിച്ചു. തലസ്ഥാന നഗരിയിൽ വലിയ ഗതാഗതക്കുരുക്കുണ്ടാക്കാതെ വളരെ വേഗത്തിലും സ്ഥിരമായും കുഴികളടയ്ക്കാൻ പുതിയ വിദ്യയിലൂടെ സാധിക്കുമെന്ന് പരീക്ഷണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പരമ്പരാഗതമായി തുടരുന്ന കുഴിയടയ്ക്കൽ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തവും ലളിതവുമാണ് ഈ പുതിയ സംവിധാനം. ഉയർന്ന മർദത്തിൽ വായു കടത്തിവിട്ട് റോഡിലെ കുഴിയിലുള്ള പൊടിയും മറ്റ് മാലിന്യങ്ങളും പൂർണമായി നീക്കി ആദ്യം സ്ഥലം വൃത്തിയാക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ബിറ്റുമിൻ എമൽഷന്‍റെ പ്രത്യേക കോട്ടിംഗ് നൽകും. ഉയർന്ന മർദത്തിൽ തന്നെ എമൽഷൻ കലർത്തിയ മിശ്രിതം കുഴിയിലേക്ക് സ്പ്രേ ചെയ്ത് നിറയ്ക്കുന്നതോടെ മിശ്രിതം വേഗത്തിൽ ഉറയ്ക്കും. അതിനാൽ പിന്നീട് റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

ഒരു കുഴിയടയ്ക്കാൻ പരമാവധി രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ സമയം മാത്രമേ ഈ അത്യാധുനിക മെഷീന് ആവശ്യമായി വരുന്നുള്ളൂ. പണി കഴിഞ്ഞാലുടൻ തന്നെ വലിയ തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നുപോകാനും സാധിക്കും. ഒരു മെഷീനും വളരെക്കുറച്ചു തൊഴിലാളികളുമുണ്ടെങ്കിൽ പ്രതിദിനം 100 മുതൽ 150 കുഴികൾ വരെ ഈ രീതിയിൽ അടയ്ക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. റോഡ് പൂർണമായി അടച്ചിടാതെ തന്നെ പണികൾ തീർക്കാമെന്നത് യാത്രക്കാർക്കും വലിയ ആശ്വാസമാകും.
മഴക്കാലത്ത് പോലും കൃത്യമായി കുഴിയടയ്ക്കാനാകുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. സാധാരണ മിശ്രിതങ്ങളെ അപേക്ഷിച്ച് ഇത്തരം ആറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ വർഷങ്ങളോളം കേടുപാടുകൾ കൂടാതെ ഈടുനിൽക്കുമെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. മിശ്രിതം പ്രത്യേകമായി ചൂടാക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇന്ധന ഉപയോഗവും അന്തരീക്ഷ മലിനീകരണവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ആവശ്യമായ മിശ്രിതം മാത്രം മെഷീനിൽ തത്സമയം തയാറാക്കി ഉപയോഗിക്കുന്നതിനാൽ അസംസ്‌കൃത വസ്തുക്കളുടെ പാഴായിപ്പോകലോ ഉണ്ടാകുന്നില്ല. ആഴത്തിലുള്ള കുഴികൾ, റോഡിലെ വൻ തകർച്ചകൾ, പൈപ്പുകൾക്കും കേബിളുകൾക്കുമായി എടുത്ത കുഴികൾ, വലിയ വിള്ളലുകൾ എന്നിവയെല്ലാം കൃത്യമായി പരിഹരിക്കാൻ ഈ പുതിയ സാങ്കേതികവിദ്യ വഴി സാധ്യമാകും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال