തിരുവനന്തപുരം:12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി നേതാവായി മന്ത്രിയുടെ രാജി. പാർട്ടിയിലും സർക്കാരിലും കരുത്തനായ ആളാണ് ധർമ്മേന്ദ്രപ്രധാൻ. ഒഡീഷയിൽ നിന്നുള്ള ആർഎസ്എസ് നേതാവായ പ്രധാനെ ഓഡിഷയും ബംഗാളും പിടിക്കാൻ അഹോരാത്രം പിടിക്കാൻ ശ്രമിച്ച നേതാവാണ്. എന്നാൽ യുവപ്രതിഷേധത്തിൽ പ്രധാൻ ഇറങ്ങേണ്ടി വന്നു. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും പ്രക്ഷോഭങ്ങളോ പ്രതിപക്ഷആവശ്യങ്ങളോ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാർ മാത്രമാണ് ഇതിനിടെ രാജി വച്ചത്. മി ടു ആരോപണത്തിൻ്റെ പേരിൽ എം ജെ അക്ബറുടെയും കർഷക പ്രക്ഷോഭങ്ങളിൽ അജയ് മിശ്രയുടെയും രാജി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ ഒപ്പമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സ്വീകരിച്ചത്. മോശം പ്രകടനത്തിൻ്റെ പേരിലും മന്ത്രിസഭാ പുനസംഘടിപ്പിക്കുമ്പോഴായിരുന്നു മാറ്റിയത്. നീറ്റ് പരീക്ഷ ക്രമക്കേടിൽ പിടിച്ച് നിൽക്കാൻ കഴിത്തതോടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി. ട്രെയിൻ അപകടത്തിൻ്റെ പേരിൽ പഴി കേട്ടെങ്കിലും അശ്വനി വൈഷണവിനെ പൂർണ്ണമായും മോദി സംരക്ഷിച്ചു.