ലഹരിവേട്ടയില്‍ മുന്നില്‍ കഞ്ചാവ്; ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളത്തുനിന്ന്


കൊച്ചി: സംസ്ഥാനത്തെ ലഹരി- മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാനായി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ : ദി നാര്‍കോ ഹണ്ടില്‍ ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് കഞ്ചാവ്.പ ദ്ധതി ആരംഭിച്ച ജൂണ്‍ രണ്ടു മുതല്‍ ജൂലൈ ആറു വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 20 പോലീസ് ജില്ലകളില്‍ നിന്നായി 439.685 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് എറണാകുളം റൂറലില്‍ നിന്നാണ്- 102.772 കിലോ ഗ്രാം. കഞ്ചാവ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍ റൂറലാണ്. ഇവിടെ നിന്ന് 40.128 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന തൃശൂര്‍ സിറ്റിയില്‍ നിന്ന് 37.561 കിലോ കഞ്ചാവ് പിടികൂടുകയുണ്ടായി.

ഇക്കാലയളവില്‍ വിവിധ പോലീസ് ജില്ലകളില്‍ നിന്നായി പിടിച്ചെടുത്തത് 3.877 കിലോ എംഡിഎംഎയാണ്. എംഡിഎംഎ വേട്ടയില്‍ മലപ്പുറമാണ് മുന്നില്‍. ഇവിടെ നിന്ന് 1.121 കിലോ എംഡിഎംഎ പിടിച്ചെടുത്തു. 574 ഗ്രാം എംഡിഎംഎയുമായി കൊച്ചി സിറ്റിയും 386 ഗ്രാമുമായി കണ്ണൂര്‍ സിറ്റിയുമാണ് തൊട്ടുപിന്നിലുള്ളത്. 5,997 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 6,439 പേര്‍ അറസ്റ്റിലായി. 3036 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال