പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വിഷയത്തിൽ പിഷാരടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കന്തറയിലെത്തിയ രമേഷ് പിഷാരടിയെ ബിജെപി വനിതാ കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ വോട്ട് ചോദിക്കുന്നത് തടഞ്ഞതല്ലെന്നും, പിഷാരടിയുടെ സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധമാണെന്നുമാണ് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിശദീകരിച്ചത്. വിഷയത്തിൽ പിഷാരടി പരസ്യമായി മാപ്പുപറയണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.