തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും മൃഗങ്ങളെ കൈമാറുന്നതിന് ധാരണയായി



തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും മൃഗങ്ങളെ കൈമാറുന്നതിന് തത്വത്തില്‍ ധാരണയായി. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക വനം മന്ത്രി ഈശ്വര്‍ ഖൊന്‍ഡ്രെയുമായി ബാംഗ്ലൂരില്‍ വികാസ സൗധയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വന്യമൃഗങ്ങളുടെ വിശദമായ ലിസ്റ്റ് ഒരു മാസത്തിനകം തയ്യാറാക്കും. ജൂലായ് രണ്ടാം വാരം ദക്ഷിണേന്ത്യയിലെ വനം മന്ത്രിമാരുടെ ഒരു ഇന്റര്‍‌സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു.

കര്‍ണാടകയില്‍ നിന്നും കടുവ, കരടി, കാട്ടുനായ, പുലി, ജിറാഫ്, കാട്ടുപോത്ത് എന്നിവയും കൂടാതെ അവിടെ ലഭ്യമായിട്ടുള്ള മറ്റ് മൃഗങ്ങളെയും നല്‍കുന്നത് പരിഗണിക്കാന്‍ കര്‍ണാടക വനം മന്ത്രി കര്‍ണ്ണാടക മൃഗശാല അതോറിറ്റി മെമ്പര്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍, സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ.വര്‍ഗീസ്, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍.നാഗരാജ്, വനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.എസ്.മധുസൂദനന്‍, കര്‍ണ്ണാടക മുഖ്യവനം മേധാവി മീനാക്ഷി നേഗി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുഭാഷ് മല്‍ക്കാടെ, കര്‍ണ്ണാടക മൃഗശാല അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുനില്‍ പന്‍വാര്‍, ബന്നാര്‍ഖട്ട സുവോളജിക്കല്‍ പാര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂര്യസെന്‍, പിലിക്കുള ബയോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال