തൃശൂർ: പ്രതിഷേധങ്ങളും വാർത്തകളും ശ്രദ്ധനേടിയിട്ടും, ആരും നടപടിയെടുത്തിട്ടില്ല. ഇതോടെ, കുന്നംകുളം ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകൾ റോഡിലെ കുഴികൾ പഠന വിഷയമാക്കാൻ തീരുമാനിച്ചു. തൃശൂർ-കുന്നംകുളം റോഡിലെ കുഴികളും കുണ്ടുകളും മത്സരമാക്കിയാണ് ഈ കൂട്ടായ്മകൾ ഇപ്പോൾ രംഗത്തെത്തിയത്.
കുഴികളും കുണ്ടുകളും ഉൾപ്പെടുത്തി ഒരു വിഡിയോഗ്രഫി മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം തൃശൂർ-കുന്നംകുളം റോഡ് യാത്രാനുയോജ്യമാക്കുക എന്നതാണ്.
പോസ്റ്റിംഗിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
- എടുത്ത ഫോട്ടോകളും വീഡിയോകളും കുന്നംകുളം വാട്സാപ്പ് ഗ്രൂപ്പിൽ (https://chat.whatsapp.com/Iz4kigTfuybBJkXcqZPdEq) പോസ്റ്റ് ചെയ്യുക.
- ഫേസ്ബുക്ക് ഗ്രൂപ്പിലും (https://www.facebook.com/groups/kunnamkulathukar) പോസ്റ്റ് ചെയ്യുക.
നിബന്ധനകൾ:
- മത്സരാർത്ഥികൾ സ്വയം എടുത്ത ഫോട്ടോയും വിഡിയോയും ആയിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്.
- ഒരു മത്സരാർത്ഥിക്ക് ഒരു പോസ്റ്റിൽ പരമാവധി നാലു ഫോട്ടോകൾ പോസ്റ്റുചെയ്യാം. വിഡിയോ ഒരെണ്ണം മാത്രം. ഒരിലധികം പോസ്റ്റുകൾ ചെയ്യുന്നത് ആയോഗ്യതയായിരിക്കും.
- ഫോട്ടോ, വീഡിയോയോടൊപ്പം അടിക്കുറിപ്പ്, മത്സരാർത്ഥിയുടെ പേര് എന്നിവ നൽകേണ്ടതാണ്.
- ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോൺ അല്ലെങ്കിൽ DSLR ക്യാമറ ഉപയോഗിച്ചെടുത്തതാകാം.
- ചിത്രങ്ങളും വീഡിയോകളും തൃശൂർ-പൂങ്കുന്നം മുതൽ കുന്നംകുളം-പെരുമ്പിലാവ് ജംഗ്ഷൻ വരെയുള്ള ഇടങ്ങളിലേതായിരിക്കണം.
- മത്സരം ഇന്ന് മുതൽ റോഡ് നന്നാകുന്നവരെ തുടരും.
- സാമൂഹ്യ വിവാദമുണ്ടാക്കുന്ന ചിത്രങ്ങളും അടിക്കുറിപ്പുകളും പരിഗണിക്കില്ല. ഇത്തരം പോസ്റ്റുകൾ അഡ്മിൻ പാനൽ നീക്കം ചെയ്യും.
- ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും ലഭിക്കുന്ന ലൈക്കുകളും കാണുന്നവരുടെ എണ്ണവും പരിഗണിക്കും, എന്നാൽ വിജയിയെ തിരഞ്ഞെടുക്കാൻ മറ്റു മാനദണ്ഡങ്ങളും ഉണ്ടായിരിക്കും.
- മത്സരഫലത്തെക്കുറിച്ചുള്ള ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. പ്രശസ്തരായ ജേർണലിസ്റ്റുകൾ വിധികർത്താക്കളായിരിക്കും.
- മത്സരത്തിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ ഫീസോ, എൻട്രി ഫീസോ ഉണ്ടായിരിക്കില്ല.
- മികച്ച ചിത്രങ്ങൾക്കും വിഡിയോക്കും ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

ഈ മത്സരത്തിലൂടെ കുന്നംകുളം റോഡിന്റെ അവസ്ഥയെക്കുറിച്ച് ജനപ്രതിനിധികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും, എത്രയും വേഗം പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
