ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജിയെ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറുദ്ദീൻ വിധിയിൽ ഹർജി തള്ളുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹർജി തള്ളിയതോടെ വിചാരണക്കുള്ള സ്റ്റേയും നീങ്ങി.

കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു സന്ദീപിന്റെ വാദം. എന്നാൽ, നേരത്തെ വിചാരണക്കോടതിയും അദ്ദേഹത്തിന്റെ ഹർജി തള്ളിയിരുന്നു. ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നില്ലെന്നും, ഒരു സ്ഥലത്ത് മർദ്ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും, അന്ന് പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും സന്ദീപ് ഹർജിയിൽ സൂചിപ്പിച്ചു.

കൃത്യസമയത്ത് നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും, അതിനാൽ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും, ചികിത്സാപിഴവാണ് മരണകാരണമെന്നുമാണ് സന്ദീപിന്റെ വാദം.

എന്നാൽ, കോടതിയിൽ സന്ദീപിന്റെ വാദങ്ങൾ നിരസിച്ച്, വിടുതൽ ഹർജി തള്ളുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി സന്ദീപ് അറസ്റ്റിലായത്. ഇയാളുടെ നേരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് കേസിൽ തനിക്ക് പങ്കില്ലെന്നും, കൊലക്കുറ്റം നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി വിടുതൽ ഹർജി നൽകിയത്.

കേസിൽ വിചാരണ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال