തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിൽ ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിനയാണ് മരിച്ചത്. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. 

സംഭവത്തിൽ അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. യുവതിക്ക് ഭർത്താവ് ഇബ്രാഹിം അക്യുപഞ്ചർ ചികിത്സയാണ് നൽകിയതെന്നും ചികിത്സയുടെ ഭാഗമായി രൂപപ്പെട്ട മുറിവുകളിലൂടെയുണ്ടായ അണുബാധയാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നും ആയിരുന്നു കുടുംബത്തിന്‍റെ ആരോപണം.

15 വർഷം മുൻപ് ആണ് മുഹ്‌സിനെയും അക്യുപങ്ചറിസ്റ്റായ ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇതിനിടെ ഏഴു തവണ മുഹ്സിന പ്രസവിച്ചു. ആറു പ്രസവങ്ങൾ ആശുപത്രിയിൽ വച്ചായിരുന്നുവെങ്കിലും തുടർ ചികിത്സയോ കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകളോ ഇബ്രാഹിം നൽകിയിരുന്നില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال