‘ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തല്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകും’;മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യക്തി പൂജക്ക് നിന്ന് കൊടുക്കുന്ന ആളല്ല താനെന്നും അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തൽ വരുമ്പോൾ മാധ്യമങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാൽ വ്യക്തി പൂജയ്ക്ക് താൻ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്റെ ഫ്‌ലക്‌സ് വച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയൻ’ എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമർശനമുയർന്നത്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ നാളത്തെ ഉദ്ഘാടന ചടങ്ങിലാണ് കാവലാൾ എന്ന പേരിലുള്ള സംഘഗാനം ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകളാണ് ഗാനം അവതരിപ്പിക്കുക. വരികളിൾ ഫുൾ പിണറായി സ്തുതി മാത്രം. ജ്വലിച്ച സൂര്യൻ, പടക്ക് മുന്നിലെ പടനായകൻ, ഫീനിക്‌സ് പക്ഷി നാടിൻ കൈവിളക്ക് അങ്ങിനെ വാഴ്ത്താനുള്ള സകല വിശേഷണ പദങ്ങളും പാട്ടിൽ ആവോളമുണ്ട്.

KR Thekkedathu Mana

പൂവരണി നമ്പൂതിരിയുടെ കാരണഭൂതൻ തിരുവാതിരയോട് കട്ടക്ക് നിൽക്കും വിധത്തിലാണ് പൂവത്തൂർ ചിത്രസേനന്റെ വരികൾ. ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണ് ചിത്രസേനൻ. ഈണമിട്ടത് നിയമവകുപ്പിലെ ജീവനക്കാരൻ വിമലാണ്. ഫ്‌ളെക്‌സ് നിരോധിച്ച ഹൈക്കോടതി വിധി വെല്ലുവിളിച്ചായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിണറായിയുടെ കൂറ്റൻ കട്ടൗട്ടും ഫ്‌ലെക്‌സും വെച്ചത്. വിവാദമായപ്പോൾ നഗരസഭാ ജീവനക്കാർ അതെല്ലാം കൊണ്ട് പോയി. അതിന് പിന്നാലെയാണ് സംഘഗാനം പുറത്തുവരുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال