സംസ്ഥാനത്ത് തൊഴില്‍പ്രക്ഷോഭങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു; വെളിപ്പെടുത്തലുമായി പുതിയ പഠനം


തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം വരാത്തതിന് ഇനി തൊഴില്‍സമരങ്ങളെ പഴിക്കാനാവില്ല. ഏതാനുംവര്‍ഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍പ്രക്ഷോഭങ്ങള്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

1960-70 കാലത്ത് വമ്പിച്ച തൊഴില്‍പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയായ കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. 2023-ല്‍ രാജ്യത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തില്‍. നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനം. 1979-ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985-ല്‍ 1320 ആയി. 2018-ല്‍ 69 ഉം. 1979-ല്‍ തൊഴില്‍ദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ല്‍ 16 ലക്ഷമായി.
ഓരോ സംസ്ഥാനത്തെയും വ്യവസായതര്‍ക്കം, തൊഴില്‍പ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബര്‍ബ്യൂറോ വാര്‍ഷികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال