മൂവാറ്റുപുഴയിൽ പാർക്കിംഗ് ഇടമായി ബസ് കാത്തിരിപ്പ് കേന്ദ്രം; വ്യാപക പരാതി


മൂവാറ്റുപുഴ: നഗരഹൃദയത്തിലെ ഏറ്റവും തിരക്കേറിയ ബസ് കാത്തിരിപ്പു കേന്ദ്രം പാര്‍ക്കിംഗ് കേന്ദ്രമാകുന്നതിനെതിരേ പ്രതിഷേധം വ്യാപകം. കച്ചേരിത്താഴത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് രാത്രിയാകുന്നതോടെ മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രമായിമാറുന്നത്.

രാത്രി ഇവിടെ ബസ് നിര്‍ത്തി ആളെ കയറ്റാനും ഇറക്കാനും സാധിക്കാത്ത സ്ഥിതിയാണ്. മഴ കനക്കുന്നതോടെ ബസ് കാത്തു നില്‍ക്കുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. 40 ലക്ഷം രൂപയോളം ചെലവഴിച്ചു നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണിത്. രാത്രി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഇവിടേക്ക് യാത്രക്കാര്‍ക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ റോഡിനു കുറുകെ കിടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. സമീപത്ത് പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പാര്‍ക്കിംഗ് തടയാന്‍ നടപടിയുണ്ടാകുന്നില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال