മുംബൈയിൽ വീണ്ടും കനത്ത മഴ. നഗരത്തിലും പരിസരപ്രദേശങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് വിമാന സർവീസുകൾ തടസപ്പെട്ടു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാക്കി, ഗതാഗതം തടസപ്പെടുത്തി. മുംബൈ, താനെ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎംഡിയുടെ കണക്കുകൾ പ്രകാരം, വെള്ളിയാഴ്ച രാവിലെ 7:45 വരെ വിവിധ പ്രദേശങ്ങളിൽ ഇത്രയും മഴ ലഭിച്ചു: ബൈകുല്ലയിൽ 100.5 മില്ലിമീറ്റർ, മഹാലക്ഷ്മിയിൽ 41 മില്ലിമീറ്റർ, മാട്ടുംഗ 99 മില്ലിമീറ്റർ, സിയോൺ 100 മില്ലിമീറ്റർ, ദഹിസർ 57.5 മില്ലിമീറ്റർ, ജുഹു എയർപോർട്ട് 18 മില്ലിമീറ്റർ, മുംബൈ എയർപോർട്ട് 71.5 മില്ലിമീറ്റർ, രാം മന്ദിർ 72.5 മില്ലിമീറ്റർ, ടാറ്റ പവർ-ചെമ്പൂർ 58 മില്ലിമീറ്റർ, വിദ്യാ വിഹാർ 0 മില്ലിമീറ്റർ, വിക്രോളി 65.5 മില്ലിമീറ്റർ.

വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങൾക്കായി ചാർട്ടർ ചെയ്ത നൂറുകണക്കിന് വിമാനങ്ങളെയും മഴ പ്രതികൂലമായി ബാധിച്ചു. എന്നാൽ ശരാശരി ഇന്ത്യൻ കുടുംബങ്ങൾ അവരുടെ ആസ്തിയുമായി താരതമ്യപ്പെടുത്തി വിവാഹങ്ങൾക്കായി ചെലവഴിക്കുന്നതിനെ അപേക്ഷിച്ച്, അംബാനി കുടുംബത്തിന്റെ സമ്പത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതിനായി ചിലവിട്ടത്. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം, മുഴുവൻ വിവാഹാഘോഷങ്ങളുടെയും ഏകദേശ ചെലവ് 5,000 കോടി രൂപയാണ്, ഇത് അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ്.
